നജീബ് ആടുകളും ആയി ലൈം.ഗികബന്ധത്തിൽ ഏർപ്പെടുന്ന ആ രംഗം സിനിമയിൽ വേണമെന്ന് ആഗ്രഹിക്കുന്നവർ രണ്ടുതരത്തിലുള്ളവരാണ്

ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം എന്ന ചിത്രമാണ് എവിടെയും ചർച്ച നേടിക്കൊണ്ടിരിക്കുന്നത് ചിത്രത്തെക്കുറിച്ച് വളരെ മികച്ച രീതിയിൽ ഉള്ള അഭിപ്രായങ്ങൾ ഉയരുന്നതിനോടൊപ്പം തന്നെ ചിത്രത്തിൽ ഡിഗ്രേഡ് ചെയ്യുവാനും ഒരു സംഘം ആളുകൾ എത്തുന്നുണ്ട് ചിത്രത്തിന്റെ വ്യാജ ഇന്റർനെറ്റ് അടക്കം വൈറൽ ആയി മാറിയതും ശ്രദ്ധ നേടിയിരുന്നു മലയാളികൾ തന്നെയാണ് മലയാളികളെ മോശമാക്കുന്നത് എന്നതാണ് സത്യം. മലയാളത്തിൽ നിന്നും ഇത്രയും മികച്ച ഒരു ചിത്രം ഒരുങ്ങുമ്പോൾ അത് ലോകരാജ്യങ്ങൾക്കിടയിൽ എല്ലാം ചർച്ചയായി മാറാൻ സാധ്യതയുള്ളപ്പോൾ മലയാളികൾ തന്നെ ആ ചിത്രത്തെ ഡിഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്ന ഒരു കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ചിത്രത്തിൽ പൃഥ്വിരാജിന്റെ ട്രാൻസ്ഫർമേഷൻ അടക്കമുള്ള കാര്യങ്ങൾ പലരും മോശം രീതിയിൽ സംസാരിക്കുകയാണ് ചെയ്തത് നിരവധി വർഷങ്ങളായി ഈ ഒരു ചിത്രം എന്ന സ്വപ്നത്തിലേക്ക് എത്തിയിരിക്കുകയായിരുന്നു ബ്ലെസ്സി. ഇപ്പോൾ നോവലിൽ ഉണ്ടായിരുന്ന ഒരു രംഗം ചിത്രത്തിൽ ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഒരുപറ്റം ആളുകൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്. നോവലിൽ നജീബ് ആടുകളും ആയി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഒരു രംഗമുണ്ട് ആടുമായി എത്രത്തോളം അയാൾ ഇഴുകി ചേർന്നു എന്ന് കാണിക്കുന്നതിന് വേണ്ടിയാണ് ആ ഒരു രംഗം നോവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാൽ സിനിമയിൽ ആ രംഗം സംവിധായകൻ ഉൾപ്പെടുത്തിയിട്ടില്ല

നോവലിന്റെ ആത്മാവായിരുന്ന ആ രംഗം എന്തുകൊണ്ടാണ് സിനിമയിൽ ഉൾപ്പെടുത്താതിരുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ഒരുപറ്റം ആളുകൾ രംഗത്ത് വരുന്നത് ഇപ്പോൾ ഇതിനെക്കുറിച്ച് ചിലർ പറയുന്നതാണ് ശ്രദ്ധ നേടുന്നത് നജീബ് ആടുകളും ആയി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ആ രംഗം സിനിമയിൽ വേണമെന്ന് ആഗ്രഹിക്കുന്നവർ രണ്ടുതരത്തിലുള്ളവരാണ് അതിൽ ഒന്ന് പൃഥ്വിരാജ് ആ രംഗം എങ്ങനെ ചെയ്യും എന്ന് അറിയേണ്ടവർ മറ്റുള്ളവർ ആ രംഗം ആ സിനിമയിൽ വരുകയാണെങ്കിൽ അതിന്റെ പേരിൽ ആ സിനിമയെ മോശമാക്കാം എന്ന് ചിന്തിക്കുന്നവർ. അത്തരം ആളുകളാണ് ഈ ഒരു രംഗത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോൾ സിനിമയെ മോശമാക്കാൻ തുടങ്ങുന്നത് എന്നാണ് പലരും പറയുന്നത് എന്നാൽ സംവിധായകൻ ബ്ലസി ഇതിനെ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. നോവലിലെ മുഴുവൻ രംഗങ്ങളും സിനിമയിൽ എടുക്കാം എന്ന് ബെന്യാമിന് ഉറപ്പു കൊടുത്തിട്ടില്ല ഇത് നജീബിന്റെ ബയോപിക്കും അല്ല നജീബ് ജീവിച്ചു തീർത്ത ആട് ജീവിതത്തെ കുറിച്ചാണ് താൻ സിനിമ എടുത്തത്.